07 Dec 2018 13:30 PM IST
നിരോധനാജ്ഞ ലംഘിച്ച് സന്നിധനത്തേക്കു പോയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറ്സ്റ്റു ചെയ്യുന്നതില്‍ കാലതാമസം നേരിട്ടുവെന്ന ആരോപണത്തില്‍ എസ് പി സുദര്‍ശനെതിരെ ഐജി വിജയ് സാഖറെ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ആ സമയത്ത് മരക്കുട്ടം മേഖലയുടെ ചുമതല എസ് പി സുദര്‍ശനായിരുന്നു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി വിശദീകരണം തേടും. മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് നട തുറന്ന ദിവസം തൊട്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രി സന്നിധാനത്ത് വിരിവയ്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
സന്നിധാനത്തേക്ക് പോകാൻ വന്ന ശശികല മരക്കുട്ടത്തെത്തിയപ്പോള്‍ സന്നിധാനത്തേക്ക് പ്രവേശനാനുമതിയില്ലെന്ന വിവരം പോലീസ് അറിയിച്ചു. സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ പോലീസ് കര്‍ശന നിലപാടെടുത്തു. സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് ശശികല പോകുന്നതെന്ന കൃത്യമായ വിവരത്തിന്റെ അടിത്തനത്തിലാണ് പോലീസ് അവരെ തടഞ്ഞത്. മടങ്ങിപ്പോകാതെ മരക്കൂട്ടത്ത് തന്നെ തങ്ങാൻ ശ്രമിച്ച ശശികലയെ അറസ്റ്റുചെയ്യുകയായിരുന്നു.