10 Dec 2018 13:10 PM IST
സെക്രട്ടറിയറ്റിന് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശബരിമലയിൽ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്‍.രാധാകൃഷ്‌ന് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പോലീസുകാർക്കും വാഹനങ്ങൾക്കും നേരെ വ്യാപകമായി കല്ലേറ് നടത്തി. പോലീസിനെ പരമാവധി പ്രകോപിപ്പിച്ച് ലാത്തിച്ചാർജ് ഉണ്ടാക്കാനായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ ശ്രമം. ആക്രമണത്തിനുമുന്നിൽ അങ്ങേയറ്റത്തെ സംയമനമാണ് പോലീസ് പുലർത്തിയത്.
എം.ജി റോഡിൽ ഗതാഗതം ഉപരോധിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി പ്രവർത്തകർ ഇപ്പോൾ നടത്തുന്നത്. ബലപ്രയോഗമില്ലാതെ ബി.ജെ.പി പ്രവർത്തകരെ പിരിച്ചുവിടാനാണ് പോലീസിന്റെ ശ്രമം. രാധാകൃഷ്ണന്റെ നിരാഹാരത്തിന് കാര്യമായ ശ്രദ്ധ കിട്ടാത്തതിൽ ബി.ജെ.പി നേതൃത്വം ആശങ്കാകുലരാണ്. ഇനി സമരം എങ്ങനെ മുന്നോട്ട്കൊണ്ടുപോകണമെന്ന കാര്യത്തിൽ നേതൃത്വത്തിന് ഒരു രൂപവുമില്ല.