01 Dec 2018 12:10 PM IST
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. മെമ്മറി കാർഡ് ഉൾപ്പടെ കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കുന്നതിനായി മനപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നുവെന്നുമാണ് ദിലീപിന്റെ വാദം. കൃത്രിമം മനസിലാക്കുന്നതിനും നിരപരാധിത്വം തെളിയിക്കുന്നതിനും തനിക്ക് ദൃശ്യങ്ങൾ അവശ്യമാണെന്നുമാണ് ദിലീപ് പറയുന്നത്.
ഡിസംബർ 15 നു ക്രിസ്ത്മസ് അവധിക്ക് അടക്കുന്നതിനു മുമ്പ് സുപ്രീം കോടതിയുടെ പരിഗണനക്കു കൊണ്ടുവരുന്നതിനാണ് അഭിഭാഷകരുടെ ശ്രമം. മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നടിയ ആക്രമിച്ച കേസില്‍ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയതാണ് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍.