08 Nov 2018 16:25 PM IST
Chennai
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതര സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ.രാജ . തങ്ങളുടെ യുദ്ധം മോദി സര്‍ക്കാറിനെതിരെയാണെന്നും2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഡി.എം.കെ-എ.ഐ.ഡി.എം.കെ പോരാട്ടമല്ല നടക്കുക മറിച്ച് ഡി.എം.കെ യും കേന്ദ്രസർക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുക. കേന്ദ്രത്തിൽ മതേതര സർക്കാരിനെ അധികാരത്തിൽ എത്തിക്കാനാവശ്യമായ എല്ലാ സഹായങ്ങളും ഡി.എം.കെയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. പ്രധാനമന്ത്രിയേയും പ്രസിഡന്റിന്റേയും തെരഞ്ഞെടുക്കത്തക്ക രീതിയിലുള്ള സ്വാധീനം അന്ന് ഞങ്ങള്‍ക്കുണ്ടാകും. ദേശീയമുഖമുള്ള പ്രാദേശികപാര്ട്ടിയാണ് ഡി.എം.കെയെന്നും രാജ പറഞ്ഞു.
പണവും അധികാരവും ഉള്ളതിനാൽ ബിജെപി ശക്തരാണ്. 15 സംസ്ഥാനങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരാണ് ഭരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിൽ മറ്റു കക്ഷികളുമായി ചേർന്ന് അധികാരം പങ്കിടുന്നു. ഈ സാഹചര്യത്തിൽ ബിജെപിയെ തോൽപ്പിക്കണമെകിൽ ശക്തമായ ഒരു സഖ്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഡി.എം.കെയ്ക്ക് എതിര്‍പ്പില്ലെന്നും രാജ പറഞ്ഞു.
ജയലളിതയുടെ നിലപാടുകളിൽ നിന്ന് വിഭിന്നമായി തമിഴ്നാട്ടിൽ പളനിസ്വാമിയും പനീർസെൽവവും കേന്ദ്രസർക്കാരിന്റെ അടിമകളായാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാകുന്നതെന്നും എ.രാജ പറഞ്ഞു.