15 Oct 2018 21:35 PM IST
ചേകന്നൂര്‍ മൗലവി കൊലക്കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് ഹംസ. കാൽ നൂറ്റാണ്ട് മുമ്പായിരുന്നു ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടത്. 9 പേരായിരുന്നു ആകെ പ്രതികൾ. 8 പ്രതികളെ നേരത്തേ വെറുതേ വിട്ടിരുന്നു. 2010ലായിരുന്നു സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഒരാൾ മരിച്ചാല്‍ മൃതദേഹം കണ്ടെത്തുകയോ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം കൃത്യമായി തെളിയുകയോ ചെയ്തില്ലെങ്കിൽ കേസ് നിലനിൽക്കില്ല. 7 വർഷം ജയിലിൽ കഴിഞ്ഞശേഷമാണ് ഹംസ പുറത്തിറങ്ങുന്നത്.