06 Dec 2018 11:45 AM IST
Kochi
ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന് കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന് അവിടെ പോയതെന്നുംചോദിച്ച കോടതി സുപ്രീംകോടതി വിധി സുരേന്ദ്രന് മാനിച്ചില്ലെന്നും വിമർശിച്ചു.
ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില് വിധിപറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു.
സുരേന്ദ്രൻ ജാമ്യം നൽകുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. കെ.സുരേന്ദ്രന് നിയമം കയ്യിലെടുത്തു. ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസിൽ സർക്കാരിനും കോടതിയിൽ നിന്ന് വിമർശനം ഏൽക്കേണ്ടിവന്നു. സുരേന്ദ്രനെ എത്രകാലം ജയിലിൽ ഇടുമെന്ന് ചോദിച്ച കോടതി കേരളത്തിൽ മന്ത്രിമാർക്ക് എതിരെയും കേസ് ഇല്ലേയെന്ന് ചോദിച്ചു. ബാക്കി വാദം കേട്ട് നാളെ വിധിപറയാമെന്ന് ഹൈക്കോടതി പറഞ്ഞു.