01 Nov 2018 17:40 PM IST
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 14.5 ഓവറില്‍ 105 റണ്‍സ് ലക്ഷ്യം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. 35.1 ഓവറില്‍ 104 റണ്‍സില്‍ വെസ്റ്റിന്‍ഡീസ് ഓള്‍ ഔട്ടാവുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്.
34 റൺസ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് വെസ്റ്റിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത്. 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജയ്‌സണ്‍ ഹോള്‍ഡറാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യൻ ഇന്നിംഗ്‌സിൽ 6 റണ്‍സ് നേടി ശിഖര്‍ ധവാന്‍ പുറത്തായതിനുശേഷം എത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് 14.5 ഓവറില്‍ ലക്ഷ്യം കണ്ടു. 56 പന്തുകളില്‍ നിന്ന് 63 റണ്‍സ് നേടി രോഹിത് ശര്‍മ്മയും 29 പന്തുകളില്‍ നിന്ന് 33 റണ്‍സോടെ വിരാട് കോഹ്‌ലിയും പുറത്താകാതെ നിന്നു.