11 Dec 2018 13:20 PM IST
New Delhi
കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള രാഹുൽഗാന്ധിയുടെ പടിയേറ്റം. നമോ ആരാധകരുടെ ക്രൂരമായ വിമർശനങ്ങളുടെയും അവഹേളനങ്ങളുടെയും ഒരാണ്ട് പിന്നിടുമ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ അതികായനായി ഉയർന്നിരിക്കുകയാണ് രാഹുൽ. പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് രാഹുലിന്റെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സോണിയാ ഗാന്ധിയുടെ പിന്മുറക്കാരനായി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുമ്പോള്‍ രാഹുലിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. രാഹുലിനെ പരിഹസിച്ചവരായിരുന്നു ഭൂരിഭാഗവും. പരിണതപ്രജ്ഞനല്ലാത്ത, പക്വതയില്ലാത്ത, കഴിവ് തെളിയിച്ചിട്ടില്ലാത്ത നേതാവ് എന്നു തുടങ്ങി പപ്പുവെന്ന വ്യക്തിപരമായ ആക്ഷേപം വരെ നേരിടേണ്ടിവന്നു രാഹുലിന്. എന്നാൽ അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ബിജെപിക്ക് ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്മെന്റാണ് രാഹുൽ നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുലിനെയും നെഹ്റു കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിക്കാൻ മോദി കൂടുതൽ സമയം കണ്ടെത്തിയപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഹുൽ പ്രതിരോധിച്ചത്. ഒപ്പം മോദിയുടെ തെറ്റായ രാഷ്ട്രീയ നയങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.
അവസാന നിമിഷം ഉയർന്നത് രാഹുലിന്റെ ചിരി തന്നെയാണ്. നേര്‍ക്കുനേര്‍ പോരാടിയ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനായത് രാഹുലിനും കോണ്‍ഗ്രസിനും പ്രതിപക്ഷ വിശാലതയ്ക്കും പകര്‍ന്നേകുന്ന ആത്മവിശ്വാസം ചെറുതല്ല. ഒപ്പം കരുത്തനായ നേതാവിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ഉയർപ്പും