12 Dec 2018 11:30 AM IST
മീടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെ ഇന്ത്യന്‍ ഫിലിം & ടെലിവിഷന്‍ സംവിധായകരുടെ സംഘടനയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നടിമാരായ സലോനി ചോപ്ര, റെയ്ച്ചല്‍ വാറ്റ്, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ എന്നിവരാണ് സാജിദ് ഖാനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൗസ്ഫുള്‍ 4 എന്ന സിനിമയുടെ സംവിധാനച്ചുമതലയില്‍ നിന്ന് സാജിദ് ഖാന് പിന്മാറേണ്ടി വന്നിരുന്നു.
മാനസികമായും വൈകാരികമായും ലൈംഗികമായുംസാജിദ് ഖാന്‍ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു നടി സലോനി ചോപ്രയുടെ ആരോപണം. 5 മിനിട്ട് നേരംകൊണ്ട് ലൈംഗികമായി ഉത്തേജിതനാക്കൂ എന്ന് തന്നോട് സാജിദ്ഖാൻ പറഞ്ഞു എന്ന എന്ന ആരോപണമാണ് റെയ്ച്ചല്‍ വൈറ്റ് ഉന്നയിച്ചത്. സംഭാഷണത്തിനുശേഷം മുറി വിട്ടിറങ്ങാന്‍ ഒരുങ്ങിയ തന്നെ സാജിദ് ഖാന്‍ ചുംബിക്കാന്‍ ശ്രമിച്ചതായി മാധ്യമ പ്രവര്‍ത്തക കരിഷ്മ ഉപാധ്യായ ആരോപിച്ചിരുന്നു.