06 Nov 2018 12:35 PM IST
ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പോലീസിന്റെ വാക്കു വിശ്വസിച്ച് എത്തിയ ഒരു സ്ത്രീക്കു പോലും സന്നിധാനത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് ശബരിമലയില്‍ എത്തിയ സത്രീയെ തടഞ്ഞുവെച്ച പോലീസ്, സ്ത്രീയുടെ പശ്ചാത്തലം പരിശോധിക്കുകയും തിരിച്ചുപോകാന്‍ നിര്ബ്ബന്ധിക്കുകയുമാണ് ചെയ്തത്. ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പശ്ചാത്തലം പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ദര്‍ശനത്തിനു വരുന്ന പുരുഷന്മാരുടെ പശ്ചാത്തലം ആരും പരിശോധിക്കാറില്ല. സ്ത്രീകളോടുള്ള നഗ്നമായ വിവേചനമാണിത്.
ശബരിമല സന്നിധാനത്ത് പോലീസിന്റെ സാന്നിധ്യത്തില്‍ ആര്.എസ്.എസ്സുകാര്‍ അഴിഞ്ഞാടുകയാണ്. ആര്.എസ്.എസ്സുകാരും സംഘ്പരിവാര്‍ സംഘടനകളില്‍പെട്ട സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുകയും അക്രമം കാണിക്കുകയും ചെയ്യുമ്പോള്‍ കയ്യുംകെട്ടി കാഴ്ചക്കാരായി നില്‍ക്കാനാണോ നാട്ടുകാരുടെ നികുതിപ്പണം ചെലവാക്കി ഇത്രയുമധികം പോലീസിനെ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്?
സ്ത്രീകളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് 50 വയസ്സ് കഴിഞ്ഞവരെ മാത്രം സന്നിധാനത്തേക്ക് വിടുന്നത്, എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിയെ പരിഹസിക്കലും അപമാനിക്കലുമാണ്. പോലീസും ആര്.എസ്.എസ്സുകാരും ചേര്‍ന്നാണ് സ്ത്രീകളുടെ പ്രായപരിശോധന നടത്തുന്നത്. ഇതിന് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥന് നിയമനടപടിക്ക് വിധേയനാകേണ്ടതാണ്.
ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചു എന്ന വാര്‍ത്ത അത്യന്തം അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. അക്രമികളുടെ നേതാവ് പോലീസിനെ നിയന്ത്രിക്കുന്ന സ്ഥിതിയാണ് ശബരിമലയില്‍ നില നില്‍ക്കുന്നത്. ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുന്ന ശക്തികള്‍ കേരള പോലീസിനെ നിയന്ത്രിക്കുന്ന സ്ഥിതി എങ്ങനെയുണ്ടായി എന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ശബരിമലയില്‍ എത്തുന്നവരാണ് അപമാനിതരായി തിരികെ പോകേണ്ടിവരുന്നത് എന്ന യാഥാര്‍ത്ഥ്യം കേരള സര്‍ക്കാര്‍ മനസ്സിലാക്കണം.