22 Apr 2019 23:35 PM IST
രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികക്കെതിരെ സമർപ്പിച്ചിരുന്ന ഹർജി തള്ളി. രാഹുലിന്റെ പത്രിക സ്വീകരിക്കുകയും ചെയ്തു. രാഹുലിന് ഇരട്ട പൗരത്വം ഉണ്ടെന്നും അതിനാൽ പത്രിക തള്ളണമെന്നുമായിരുന്നു ആവശ്യം. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരി ഇന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
ബ്രിട്ടണില്‍ രാഹുലിന് പങ്കാളിത്തമുള്ള കമ്പനിയില്‍ അദ്ദേഹത്തിന് യു.കെ പൗരത്വമാണ് ഉള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ രവി പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഇന്ത്യയില്‍ മത്സരിക്കുകയെന്ന ചോദ്യമാണ് ഇദ്ദേഹം ഉന്നയിച്ചത്. കൂടാതെ രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അവ്യക്തതകൾ ഉണ്ടെന്നും അഭിഭാഷകൻ ആരോപിച്ചു.
ഇതിൽ വിശദീകരണം നൽകുന്നതിനായി രാഹുലിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.